Ind disable
 

സ്വപ്നങ്ങള്‍ക്ക് പറയുവാനുള്ളത് ! - നാലാം ഭാഗം

0comments
“സുധാകരേട്ടന്‍റെ കടയാണെന്നറിഞ്ഞോണ്ട് തന്നല്ലേ അമ്മയെന്നെയിങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നെ ?” രണ്ടു കൈകളിലും വലിയ പോളിത്തീന്‍ ബാഗുകളുമായികളുമായി വന്ന അമ്മക്ക് ഡോര്‍ തുറന്നു കൊടുക്കുമ്പോള്‍ വ്യക്തമായ ദേഷ്യം സ്ഫുരിക്കുന്ന വാക്കുകളോടെ സന്ധ്യ ചോദിച്ചു.

“പിന്നല്ല്യാണ്ട്, അതിനിപ്പോ എന്താ കുഴപ്പം – അവന്‍റടുത്തൂന്നാവുമ്പോ കൃത്യമായ പണമേ എടുക്കൂ, കൂടുതല്‍ വാങ്ങില്ല്യ”

സന്ധ്യ മറുപടി പറഞ്ഞില്ലെങ്കിലും ഒരുപാട് മറുപടികള്‍ അവളുടെ ഉള്ളില്‍ ക്കിടന്നു തിളക്കുന്നുണ്ടായിരുന്നു.

സ്വപ്നങ്ങള്‍ക്ക് പറയുവാനുള്ളത് ! - മൂന്നാം ഭാഗം

0comments

ഉച്ചകഴിഞ്ഞ് രണ്ടരയോടെ പട്ടണത്തില്‍ ഗോവിന്ദമേനോന്‍ അസോസിയേറ്റ്സിന്‍റെ മുന്നിലെത്തി. ഡ്രൈവറെ വിളിപ്പിക്കാമെന്ന് അമ്മ നിര്‍ബന്ധിച്ചെങ്കിലും അത് വേണ്ടെന്നു പറഞ്ഞ് സന്ധ്യ തന്നെയാണ് കാറോടിച്ചത്.

അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ട പാലക്കാടല്ല ഇത്. റോഡില്‍ മനുഷ്യരെക്കാളെറെ വാഹനങ്ങളാണ്. ഒരു നിമിഷം പോലും ക്ഷമയില്ലാതെ ഹോണില്‍ കൈകള്‍ ഊന്നി എവിടെക്കൊക്കെയോ തിരക്കുപിടിച്ചു പായുന്ന മനുഷ്യര്‍. ഇതിലും എത്രയോ തിരക്കേറിയ നഗരമാണ് ബാംഗ്ലൂര്‍, പക്ഷെ അവിടെ ഡ്രൈവ് ചെയ്യുക ഇത്രയും പ്രയാസകരമല്ല. ബാംഗ്ലൂര്‍ നഗരത്തിലെ ആളുകള്‍ ഇത്രയ്ക്കു അക്ഷമരല്ല, ബാംഗ്ലൂരില്‍ ഒരു ബൈക്ക് പോലും കുത്തിത്തിരുകാന്‍ മടിക്കുന്ന വിടവിലേക്ക് ഇവിടെ കാറുകള്‍ കയറ്റി നിര്‍ത്തുന്നു. സിഗ്നലില്‍ പച്ചകത്തും മുന്നേ പിന്നില്‍ നിന്ന് ഹോണടിച്ച് മുന്നില്‍ നിര്‍ത്തിയിരിക്കുന്ന ഡ്രൈവറുടെ ക്ഷമപരീക്ഷിക്കുന്നു.

സ്വപ്നങ്ങള്‍ക്ക് പറയുവാനുള്ളത് ! - രണ്ടാം ഭാഗം

0comments

പിറ്റേന്ന് ഉറക്കമുണര്‍ന്നപ്പോള്‍ പത്തുമണിയായി. ഒരുപാട് തവണ തൊണ്ട കീറി അമ്മക്ക് മതിയായപ്പോള്‍ താന്‍ എഴുന്നേറ്റു വന്നു എന്ന് പറയുകയാവും ശരി. തലേദിവസത്തെ ബാംഗ്ലൂര്‍ നിന്നുള്ള ബസ് യാത്രയുടെ ക്ഷീണം അത്രക്കുണ്ടായിരുന്നു.

“ഇവിടെയിങ്ങനെ കുത്തിയിരിക്കാതെ എഴുന്നേറ്റു പോയി പല്ലുതേച്ചു കുളിച്ചു വാ പെണ്ണേ” ചവിട്ടുപടിയില്‍ തൂണില്‍ ചാരിയിരുന്ന് അലസമായി ദൂരേക്ക്‌ മിഴികളയക്കുമ്പോള്‍ അരികില്‍ കാപ്പി കൊണ്ടുവന്നു വച്ചുകൊണ്ട് അമ്മ പറഞ്ഞു.

മറുപടി പറയാതെ അശ്രദ്ധമായി സ്റ്റീല്‍ ഗ്ലാസ്സില്‍ നിറച്ച കാപ്പിയെടുക്കുമ്പോള്‍ കൈപൊള്ളി. നീറിപ്പുകയുന്ന ചൂണ്ടുവിരലും തള്ളവിരലും വായ്ക്കുള്ളിലാക്കി നുണയുമ്പോള്‍ ഓര്‍ത്തു – വീട്ടില്‍ മാത്രമേയുണ്ടാകൂ ഇപ്പോഴും ഈ സ്റ്റീല്‍ ഗ്ലാസ്സിലെ കാപ്പി കുടി.

സ്വപ്നങ്ങള്‍ക്ക് പറയുവാനുള്ളത് ! - ഒന്നാം ഭാഗം

0comments
വീട്ടില്‍ വന്നു കയറുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. പാത്തികളിലൂടെ കുത്തിയൊലിച്ചു മുറ്റത്തെ തെങ്ങിന്‍ചുവട്ടില്‍ ശക്തിയോടെ വന്നുവീഴുന്ന തുലാവര്‍ഷപ്പാച്ചില്‍.

അന്ന് വീടുവിട്ടിറങ്ങിയതും ഇതുപോലൊരു കോരിച്ചൊരിയുന്ന മഴയത്തായിരുന്നു - സന്ധ്യ ഓര്‍ത്തു. ഇതുപോലെയൊരു സന്ധ്യക്ക്‌, ഇറയത്ത്‌, കിടപ്പുമുറിയില്‍ നിന്നച്ഛന്‍റെയാ വിട്ടുമാറാത്ത ചുമ കേള്‍ക്കുന്നുണ്ടോയെന്നു ചെവി വട്ടം പിടിച്ചു ശ്രദ്ധിച്ച് മടിച്ചുമടിച്ചൊരു നിമിഷം നിന്നശേഷം അച്ഛന്‍റെ ചാരുകസേരയില്‍ തൊട്ടനുഗ്രഹം തേടി ലക്ഷ്യമില്ലാത്തൊരിറങ്ങിപ്പോക്ക് - അച്ഛന്‍റെ ചുമയൊരുപക്ഷെ മഴയുടെ ഹുങ്കാരത്തില്‍ മുങ്ങിപ്പോയതായിരിക്കാം.

കോളിംഗ് ബെല്ലടിച്ചു കാത്തു നില്‍ക്കുമ്പോള്‍ തളത്തില്‍ നിന്ന് നടന്നടുക്കുന്ന അമ്മയുടെ കാല്‍പ്പെരുമാറ്റം കേട്ടു. കണ്ണുകളടച്ചുപിടിച്ച് പാദ സ്പന്ദനങ്ങള്‍ അളന്നു നോക്കി മനസ്സില്‍ പതിഞ്ഞവയുമായി താരതമ്യം ചെയ്യാനൊരു ശ്രമം നടത്തി നോക്കി , അമ്മയുടെ നടത്തത്തിന് പണ്ടത്തേതില്‍ നിന്നോരല്‍പ്പം തിടുക്കം കൂടിയിട്ടുണ്ടോ ?.

"ആരാ അത് ?"
 

പലവട്ടം © 2010

Blogger Templates by Splashy Templates