Ind disable
 

ദൈവത്തിന്‍റെ ഡയറിക്കുറിപ്പ്‌

0comments


“സാര്‍ , ചായ”
“ഉം മേശപ്പുറത്ത് വച്ചിട്ട് പൊയ്ക്കോ” കെ.മധു പറഞ്ഞു.
ടീബോയ്‌ സനല്‍ രണ്ടു ചായക്കപ്പുകളും മേശമേല്‍ വച്ച് ഒഴിഞ്ഞ ട്രെയുമായി മുറിക്ക് പുറത്തിറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചു. ആരുമില്ല. അവന്‍ മതിലോട് ചേര്‍ന്ന് നിന്ന് അകത്തെ സംഭാഷണം കേള്‍ക്കാന്‍ ചെവിയോര്‍ത്തു.
സനലിന് മുപ്പതുവയസ്സ് പ്രായം വരും. സിനിമാഭ്രാന്ത്‌ തലയ്ക്കു പിടിച്ചു കോഴിക്കോട്  വിട്ട് ഈ ചെന്നൈ നഗരത്തില്‍ എത്തിയിട്ട് പത്തു വര്‍ഷങ്ങള്‍ ആവുന്നു. ഇതിനിടെ കൈവരിച്ച നേട്ടം ഈ പ്രൊഡക്ഷന്‍ കമ്പനിയിലെ ചായ കൊടുപ്പുകാരന്‍ ആകാന്‍ സാധിച്ചു എന്നതാണ്.

കാലത്തിന്‍റെ അടയാളം

0comments


കാലപ്പഴക്കം നിറം കെടുത്തിയ മുറിയുടെ നടുവിലായി കറങ്ങുന്നില്ലെന്ന പരാതി തീര്‍ക്കാനെന്നപോലെ കറങ്ങുന്ന പൊടിപിടിച്ച ഫാനിനു കീഴെ മരക്കസേരയില്‍ സന്ദീപ്‌ നീണ്ടു നിവര്‍ന്നിരുന്നു.
“അധികം ബലം കൊടുക്കേണ്ട സാര്‍ , ചിലപ്പോള്‍ ഒടിയും. പഴക്കം അത്രക്കുണ്ട്. ഇതാ ചായ” പ്യൂണ്‍ രമേശന്‍ കയ്യില്‍ ഒരു ഗ്ലാസ്‌ ചായയുമായി മുറിയിലേക്ക് വന്നു.
“അതിനു ഞാന്‍ ചായ പറഞ്ഞില്ലല്ലോ രമേശാ”
“എന്നാലും സാര്‍, ഒരു ചായയല്ലേ ” താന്‍ എത്ര വില്ലേജ്‌ ഓഫീസര്‍മാരെ കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ രമേശന്‍റെ കൂസലില്ലാത്ത മറുപടി. ഇയാള്‍ അല്‍പ്പം ഓവര്‍സ്മാര്‍ട്ട് അല്ലെ എന്ന് ഇന്നലെ വന്നു കയറിയപ്പോള്‍ മുതല്‍ സന്ദീപിന് തോന്നാത്തിരുന്നില്ല- അതുപോലെ സ്വാതന്ത്രമെടുത്തുള്ള വാക്കുകളും പ്രവര്‍ത്തികളും.

നിറം നഷ്ടപ്പെട്ടവര്‍

0comments


മുന്നിലുള്ള രണ്ടുപേര്‍ കൂടി കഴിഞ്ഞാല്‍ ശമ്പളം വാങ്ങാന്‍ തന്‍റെ ഊഴം – ആഹ്ലാദം കൊണ്ടോ അക്ഷമ കൊണ്ടോ സുഹറയുടെ ഹൃദയമിടിപ്പ് കൂടി. നെയ്ത്തുകമ്പനിയില്‍ ജോലിക്ക് കയറിയിട്ട് ഇന്നേക്ക് 22 ദിവസം ആകുന്നതേയുള്ളൂവെങ്കിലും “നീയും ഒരു മാസത്തെ ശമ്പളം വാങ്ങിച്ചോ” എന്ന് സദാശിവന്‍ സാര്‍ പറഞ്ഞപ്പോള്‍ അവള്‍ കുറച്ചൊന്നുമല്ല ആശ്വസിച്ചത്. ആദ്യം മനസ്സിലേക്ക് ഓടിയെത്തിയത് ഉമ്മയുടെ ക്ഷീണിച്ച മുഖം ആയിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി കട്ടിലില്‍ ഒരേ കിടപ്പ് കിടക്കുകയാണ് പാവം ഉമ്മ. പണ്ട് ആ നാട്ടിലെ ഏറ്റവും വലിയ സമ്പന്നരും പ്രതാപികളും ആയിരുന്നു സുഹറയുടെ വീട്ടുകാര്‍. –ഉമ്മയുടെ വാപ്പക്ക് കുതിരയുണ്ടായിരുന്ന കഥകളൊക്കെ പലതവണ ഉമ്മ പറഞ്ഞു സുഹറ കേട്ടിട്ടുണ്ട്. എന്നാല്‍ തന്‍റെ ബാപ്പ ആണ് നാശത്തിനു തുടക്കമിട്ടത്.

നേര്‍ത്ത തന്ത്രികള്‍

0comments


കാര്‍ പ്രധാന നിരത്തുവിട്ട് ഇടറോഡിലേക്ക് പ്രവേശിച്ചു. സ്റ്റീരിയോയില്‍ നിന്ന് പുതിയ ഏതോ അടിപൊളി ഹിന്ദി ഗാനം കാറിനെ പിടിച്ചു കുലുക്കുന്നുണ്ട് – പക്ഷെ ഹരിയുടെ മനസ്സ് ഇപ്പോഴും സൂപ്പര്‍മാര്‍ക്കറ്റില്‍ തന്നെയാണ്. അവിടേക്ക് കയറിയത് മുതല്‍ കഴിഞ്ഞ ഓരോ നിമിഷങ്ങളും ഒരു തിരശ്ശീലയില്‍ എന്നോണം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു അയാള്‍.. . ഇടക്കെപ്പോഴോ ഓര്‍മ്മകളുടെ കേട്ടുപൊട്ടിയപ്പോള്‍ ഇടത്തു വശത്തിരികുന്ന ദിവ്യയെ അയാള്‍ പാളി നോക്കി. സാധാരണയിലും വലിപ്പമുള്ള വാനിറ്റി ബാഗില്‍ പാട്ടിന്‍റെ  താളത്തിനനുസരിച്ച് അവളുടെ വിരലുകള്‍ നൃത്തം ചെയ്യുന്നുണ്ട്.

കടവുളേ....ഇത് നാങ്ക താങ്ങ മുടിയലൈ......!

0comments

പേരെന്തിന് ???

0comments

വാക്കുകള്‍ കലഹിക്കാന്‍ കൊതിക്കയാണിപ്പോഴും
നിന്‍ മൌനം നിറഞ്ഞു തുളുമ്പുമീ വേളയിലും
ഒരുവേള നീ എന്നോട് കയര്‍ത്തെങ്കിലെന്നു-
ഞാന്‍ കൊതിച്ചു പോകും നിമിഷങ്ങള്‍….
ഒരു പുഞ്ചിരിയുടെ അന്ത്യമായെപ്പോഴോ
കടന്നുവന്നോരാ ദുഃഖ വാര്‍ത്ത

"വെള്ള"പ്രശ്നം

0comments

ചെന്നിയേട്ടന്‍ & ദി സെയിന്‍റ്

0comments

മുല്ലപ്പെരിയാര്‍ ടൂര്‍സ്‌ & ട്രാവല്‍സ്‌

0comments

ഗോളാന്തരവാര്‍ത്ത‍ !

0comments

ചിരിക്കാത്ത ചന്ദു

0comments

ഷാര്‍ജയിലെ പുതിയ ഓഫീസില്‍ ചാര്‍ജെടുത്ത ആദ്യ ദിവസം മുതല്‍ മറ്റാരെക്കാളും എന്‍റെ ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിയാണ് ഓഫീസ്‌ ബോയ്‌ ആയ ബീഹാറുകാരന്‍ ചന്ദു എന്ന് വിളിക്കുന്ന ചന്ദ്രകാന്ത് യാദവ്‌. കുറ്റിത്താടിയും , പൊടി മീശയും അലങ്കാരത്തെക്കാള്‍ അവലക്ഷണമായി തോന്നിച്ച ചന്ദുവിന്‍റെ മുഖത്ത് ഒരു മന്ദഹാസം പോലും ഒരിക്കലും കാണപ്പെടാതിരുന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. എന്‍റെ തൊട്ടു മുന്നിലെ ക്യുബിക്കിളില്‍ ബാംഗ്ലൂരുകാരി സുന്ദരിയായ ശ്രാവണ. ഓരോ തവണയും ചായയോ , ഓഫീസ്‌ സംബന്ധിയായ ഫയലുകളോ എന്തുമാകട്ടെ – കൊണ്ട് വന്നു തരുമ്പോഴും , തിരികെ പോകുമ്പോഴും ആ മുഖത്തെ നിസ്സംഗതയുടെ അര്‍ഥം എന്തെന്ന ഭാവത്തില്‍ ഞാന്‍ ശ്രാവണയെ നോക്കും. എന്നാല്‍ ശരാശരിയില്‍ കവിഞ്ഞ സൌന്ദര്യമുള്ള ഒരു യുവതിയെ പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ ഇടയ്ക്കിടെ നോക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ നോട്ടമായെ അവള്‍ അത് കണക്കാക്കിയിരുന്നുള്ളൂ എന്ന് അവളുടെ തിരിച്ചുള്ള പുഞ്ചിരി എനിക്ക് വ്യക്തമാക്കിത്തന്നു.
 

പലവട്ടം © 2010

Blogger Templates by Splashy Templates